ഹൃദയം തകര്‍ന്നവരുടെ
സംഗീതികളാല്
വയലിന്‍ കമ്പികള്‍
പൊട്ടിയമരുന്നു 
കണ്ണുകള്‍ നിറയെ
പൂക്കളാണ്
അമര്‍ത്തി തേങ്ങുന്ന
ലില്ലികള്‍,
വയലറ്റ് ഡാഫോടിലുകള്‍
നെഞ്ചിനിടത്തെ
വരമ്പില്‍ നിന്നും 
ഒലിച്ചിറങ്ങുന്നത്
പ്രാണനാണ്

ഒരുമ്മകളെയും
വിശ്വസിക്കാനാവാത്ത
കാലം വരുന്നു
ഒരേയൊരു
ചുംബനത്താല്‍
ഒറ്റികൊടുക്കുവാന്‍
യൂദാസുമാര്‍
കാത്തു നില്‍ക്കുന്നു
കൈകഴുകി തുടക്കുവാന്
കൈലേസുമായി
പീലാത്തോസുമാരും
ഓര്‍മ്മയില്‍
ഒരു ഓക്ക് മരം
നിര്‍ത്താതെ കരയുന്നു
നിന്ന് കത്തുന്ന
കുരിശുകളില്‍
ഞാന്‍ എന്നെ തന്നെ
തറയ്ക്കുന്നു

No comments:

Post a Comment