ചുവന്നു തുടുത്ത

ഗോതമ്പ് പാടങ്ങൾ
മധ്യത്തിലെ
മഞ്ഞനിറമുള്ള
ടെലിഫോൺ ബൂത്ത്
അതിൽ നിന്നുമേതോ
വിദൂര ഗ്രാമത്തിലേക്ക്
കടത്തപ്പെടുന്ന
അമർത്തിയ ശബ്ദങ്ങൾ
പൊട്ടിച്ചിരികൾ
നരച്ച ഗദ്ഗദങ്ങൾ
ബ്രൗണ് നിറമുള്ള
പഴകിയ കോട്ടിനുള്ളിൽ
ഞാനൊളിപ്പിച്ച
വൈൻ കുപ്പികൾ
ഒരു പാട്ട്
ഒരേ ഒരു പാട്ട്
ആവർത്തിച്ചാവർത്തിച്ചു
കേൾക്കുന്നു
ഈ ലോകത്തോട്
ഞാനൊരുപകാരം ചെയ്യുന്നു
നീല പാടങ്ങൾ
കറുത്ത പുഴകൾ
സംഗീതമാവസാനിക്കുമ്പോൾ
തിരശീല ഉയരുന്നു
സ്വപ്നത്തിലെനിക്ക്
വിശ്വാസമില്ലാതെയാവുന്നു

 ഹാ..നീ നട്ടിട്ടു പോയ

എന്നിലെ

നീലയമരിതൻ വിത്തുകൾ

നെഞ്ചിനെ തുളച്ചു

കണ്ണിലാകെ പടർന്നു

കൈകളിൽ വിരിഞ്ഞു

ആകാശത്തിലേക്ക്

ഓർത്തു വെക്കാത്ത

കാലത്തിൻ

പുലമ്പൽ പോലെ

നാം കാണുന്നതൊരേ

മേഘങ്ങൾ/മഴവില്ല്

മുഷിഞ്ഞ കൗതുകങ്ങൾ

കാലഹരണപ്പെട്ട
വേദനയല്ലാതെ മറ്റെന്താണ്
കവിത

 അസ്വസ്ഥതയുട

തുമ്പിചിറകുകൾ

ആത്മാവിലെ

ആളനക്കങ്ങൾ

ഒരിക്കലും ഉണങ്ങാത്ത

മുറിവേയെന്നു

നീട്ടി വിളിക്കുന്നു

കൗതുകം എന്ന് ഞാൻ

പേരിട്ടൊരാൾ