നമുക്കൊരുമിച്ചൊന്ന് നടന്നാലോ?
അവൻ ചോദിച്ചു
എവിടേക്ക്?
ഞാൻ ആശ്ചര്യപ്പെട്ടു
ഒരു പാട്ട് മൂളി തീരും വരെയ്ക്കും.
കണ്ണിൽ നോക്കാതെ
ഞാൻ പുഞ്ചിരിച്ചു
നനുത്തൊരു കാറ്റുള്ളിലേക്ക് വീശി,
ഉൾക്കാടിനകങ്ങൾ പൂത്തു
പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കവർ
പിന്നെ ഒരുമിച്ച് നടന്നു
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഉറങ്ങാൻ കിടക്കുമ്പോൾ
ജനൽകമ്പിമേൽ
തട്ടി തകരുന്ന
മഴത്തുള്ളികളുടെ ഒച്ച
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു
ദൂരെയേതോ
മലയടിവാരത്തിലുള്ള
ആശ്രമത്തിലെ
വൃദ്ധ സന്യാസികൾ
ജാഗരണ പ്രാർത്ഥനകളിൽ
മുഴുകിയിരിക്കുന്നു
ജനൽകമ്പിമേൽ
തട്ടി തകരുന്ന
മഴത്തുള്ളികളുടെ ഒച്ച
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു
ദൂരെയേതോ
മലയടിവാരത്തിലുള്ള
ആശ്രമത്തിലെ
വൃദ്ധ സന്യാസികൾ
ജാഗരണ പ്രാർത്ഥനകളിൽ
മുഴുകിയിരിക്കുന്നു
ലോകമുറങ്ങി കിടക്കുമ്പോൾ
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ
ഏകാന്തത ആവശ്യമുള്ളോരു
സംഗതിയാണ്
പ്രിയമുള്ളൊരാൾക്ക് വേണ്ടി
പൂപ്പാത്രമൊരുക്കുന്ന പോലെ
സ്നേഹത്തോടെ
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ
ഏകാന്തത ആവശ്യമുള്ളോരു
സംഗതിയാണ്
പ്രിയമുള്ളൊരാൾക്ക് വേണ്ടി
പൂപ്പാത്രമൊരുക്കുന്ന പോലെ
സ്നേഹത്തോടെ
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു
പെട്ടെന്ന്
ലോകത്തോട് മൊത്തം
എനിക്ക് സ്നേഹം തോന്നി
ലോകം എന്നെയോ
ഞാൻ ലോകത്തെയോ
മറന്നു വെച്ചതെന്ന
സന്ദേഹത്തിൽ
രമ്യതകളുടെ വഴികളെ പറ്റി
ചിന്തിച്ചു തുടങ്ങി
തള്ളിപ്പറഞ്ഞ സ്നേഹിതരോട്
വേണ്ടെന്ന് വെച്ച കാമുകരോട്
കൈ കടിച്ചു മുറിച്ച
അയല്പക്കത്തെ
നായയോട് പോലുമെനിക്ക്
അലിവ് തോന്നി
ലോകത്തോട് മൊത്തം
എനിക്ക് സ്നേഹം തോന്നി
ലോകം എന്നെയോ
ഞാൻ ലോകത്തെയോ
മറന്നു വെച്ചതെന്ന
സന്ദേഹത്തിൽ
രമ്യതകളുടെ വഴികളെ പറ്റി
ചിന്തിച്ചു തുടങ്ങി
തള്ളിപ്പറഞ്ഞ സ്നേഹിതരോട്
വേണ്ടെന്ന് വെച്ച കാമുകരോട്
കൈ കടിച്ചു മുറിച്ച
അയല്പക്കത്തെ
നായയോട് പോലുമെനിക്ക്
അലിവ് തോന്നി
അമ്മച്ചിയുടെ
കോന്തലയിൽ നിന്ന്
മുന്നിലേക്ക് ചിതറി തെറിച്ച
മുല്ലപ്പൂ മുട്ടുകളോളം
ഞാൻ ജീവിതത്തെ സ്നേഹിച്ചു
വെറുക്കുവാൻ കണ്ടെത്തിയിരുന്ന
കാരണങ്ങളിൽ കയറി നിന്ന്
കഴിഞ്ഞ കാലങ്ങളിലെ
മനുഷ്യരെന്നെ നോക്കി
വെള്ള പതാകകൾ വീശി
ജീവിതത്തെ സ്നേഹിക്കുവാൻ
നാം കണ്ടെത്തുന്ന വാക്കുകൾ
കൂട്ടി ചേർത്ത് ഞാൻ
പാട്ടുകൾ തുന്നി തുടങ്ങി
കോന്തലയിൽ നിന്ന്
മുന്നിലേക്ക് ചിതറി തെറിച്ച
മുല്ലപ്പൂ മുട്ടുകളോളം
ഞാൻ ജീവിതത്തെ സ്നേഹിച്ചു
വെറുക്കുവാൻ കണ്ടെത്തിയിരുന്ന
കാരണങ്ങളിൽ കയറി നിന്ന്
കഴിഞ്ഞ കാലങ്ങളിലെ
മനുഷ്യരെന്നെ നോക്കി
വെള്ള പതാകകൾ വീശി
ജീവിതത്തെ സ്നേഹിക്കുവാൻ
നാം കണ്ടെത്തുന്ന വാക്കുകൾ
കൂട്ടി ചേർത്ത് ഞാൻ
പാട്ടുകൾ തുന്നി തുടങ്ങി
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Subscribe to:
Posts (Atom)
-
ജീവനും ജീവിതത്തിനുമിടയിൽ ഞെരിപിരി കൊള്ളുന്ന സമയങ്ങളിലെല്ലാം എനിക്ക് തോന്നും ഞാൻ ഇപ്പോഴുമൊരു കുട്ടിയാണെന്ന്. സ്നേഹവും ശ്രദ്ധയും ലാളനയും പരിഗണ...
-
ഹേ..വയലറ്റ് എനിക്കും നിനക്കും തമ്മിലെന്ത് !!! രക്തം പൊടിയുന്ന വരികളിലൂടെ നിന്നെയെനിക്കായ് കാട്ടി തന്നത് മരണത...
-
തിരക്കുകള്‍ക്കിടയിലും തിരഞ്ഞു പിടിച്ചു ചില വാക്കുകളെ നാട് കടത്തുകയാണ് ' നീ ' , ' ഒറ്റക്കാകല്‍ ' , ' ...
-
നമുക്കുള്ളിലായാരോ നട്ട് പോം കാടുകൾ തെളിനീരൊഴുക്കുകൾ ഞെട്ടും നിശബ്ദത നമുക്കുള്ളിലുറവിടും തണ്ണീർ തണുപ്പുകൾ തണലിൻ പച്ചപ്പുകൾ പുണർന...
-
അപരിചതമായൊരു വീർപ്പുമുട്ടലിനിടയിൽ കണ്ടുമുട്ടപ്പെടേണ്ടി വരുന്ന രണ്ട് പേർ അവർ കൈമാറുന്ന വാക്കുകൾക്കിടയിൽ നിന്ന് വഴുതിപ്പോക...
-
ഒരു പേന മുന കൊണ്ട് മുറിയപ്പെടുന്ന ഞരമ്പിനെക്കാള്‍ കാല്‍പ്പനികമായ മറ്റേതു മുറിവുണ്ടാകും/മരണമുണ്ടാവും !!
-
ഹൃദയം തകര്‍ന്നവരുടെ സംഗീതികളാല് വയലിന് കമ്പികള്‍ പൊട്ടിയമരുന്നു കണ്ണുകള്‍ നിറയെ പൂക്കളാണ് അമര്‍ത്തി തേങ്ങുന്ന ലില്ലികള്‍ ...
-
നിനക്കെന്നെയൊന്നു തനിച്ചു വിട്ടൂടെ ? ഒറ്റക്കിരിക്കുംപോഴെല്ലാം ' പറയെടീ ' യെന്നും പറഞ്ഞു കയറി വരും കൊത്തിപ്പെറുക്ക...
-
ഇത്ര നിശബ്ദമായ് പ്രണയിക്കുന്നതെങ്ങനെയാണ് ആത്മാവിന്റെ പോലും കലമ്പലുകളില്ലാതെ, ഇത്രമേല്‍ നിശബ്ദമായി ! ഒരു വാക്കിന്റെ മറവില്‍ നീ ഒളിച്ചു...
-
ജീവിതം സന്തോഷം വച്ചു നീട്ടുമ്പോൾ പേടിയുള്ള ഒരാൾ തന്ന സമ്മാനത്തിനായി കൈനീട്ടുന്ന കുട്ടി എന്ന പോലെ എന്റെ മുഖം പരിഭ്രമിച്ചു ...