പനിയിടുക്കുകൾ
വിണ്ട് കീറിയ
നിൻ്റെയിടങ്ങൾ

അവിടെ
മൊട്ടിട്ട
വിളറിയ ലില്ലികൾ

നശിച്ച നിശബ്ദതയിൽ
മാറ്റി നടപ്പെട്ട
നമ്മുടെ നഗരങ്ങൾ

ഓർമ്മത്തെറ്റിൻ്റെ
നീല ലിനൻകുപ്പായങ്ങൾ

ചിന്തകളുടെ 
ചവർപ്പിന് മേൽ
പിന്നെയുമിഴയുന്ന
ചോണനുറുമ്പുകൾ

തണുപ്പ്
വിഷാദം
ഉൻമാദത്തിൻ്റെ
കനത്ത
ചില്ല് പാത്രം

എന്നിട്ടുമെന്തിനാണ്
ഒരു വസന്തത്തിലും
പൂക്കാനറിയാത്ത
മരങ്ങളോട്,
എന്നെയിങ്ങനെ 
നീ
ഉപമിച്ച് 
കൊണ്ടിരിക്കുന്നത്



No comments:

Post a Comment