കവിതയിൽ
നിന്നുമിറങ്ങിയോടുന്നുണ്ട്
പല രാത്രികളുടെയും
ഗദ്ഗദങ്ങൾ

നഷ്ട്ടമല്ലാത്തൊരു
വാക്ക് പോലെ
തൊണ്ടയിൽ കുടുങ്ങി
മരിക്കുന്നുണ്ട്
ആ നേരങ്ങളുടെ
സങ്കടങ്ങൾ

ഓരോ വായനയ്ക്കൊടുവിലും
ആഞ്ഞാഞ്ഞ് കിതയ്ക്കണം
പലതായി ചിതറി
തെറിയ്ക്കണം
അടിമപ്പെട്ട്
ഇല്ലാതെയാവണം

അത്രമേൽ
അടുക്കിവെച്ച
അക്ഷരങ്ങളിൽ
പലതവണ
മുങ്ങി മരിയ്ക്കണം

ഒടുവിലൊരു യാത്ര
പറച്ചലിനുപോലും
പിടികൊടുക്കാതെ
ആത്മാവിലേക്ക്
ഊർന്നൂർന്ന്
മറഞ്ഞു പോവണം

ഉമ്മ വയ്ക്കാനൊരു
ഇര കൂടി,എന്നതൊഴിച്ചാൽ
നാമെന്താണ്,
നമുക്കെന്താണ്

അത്രമേൽ
മടുപ്പിച്ചയെന്റെ സ്നേഹമേ
ഹൃദയമേ
ഞാനേ


No comments:

Post a Comment