ഇനി വരാനിടയുള്ള
എല്ലാ വസന്തങ്ങളെയും
ഒഴിവാക്കി വിടുന്നു
"എന്റേത്,എന്റേത്" എന്ന്
ഓർത്തോർത്തുമ്മ വയ്ക്കുന്ന
ഓർമ്മ മണങ്ങളെയൊക്കെ
നാടുകടത്തുന്നു
ഓർമ്മ മണങ്ങളെയൊക്കെ
നാടുകടത്തുന്നു
വള്ളിച്ചെടികൾക്ക് സ്വന്തമായ
സ്വകാര്യതകളെപ്പറ്റി
ധ്യാനിച്ച് തുടങ്ങുന്നു
കനിവിന്റെ
മറ പറ്റിയ
എല്ലാ വാക്കുകൾക്കും
കുഴിമാടങ്ങൾ
വെട്ടുന്നു
എല്ലാ വാക്കുകൾക്കും
കുഴിമാടങ്ങൾ
വെട്ടുന്നു
പുറംമ്പോക്ക് കയ്യേറിയ
കുടിയേറ്റക്കാരി
എന്ന തലക്കെട്ടിൽ
ഒരു കവിത
എഴുതി തുടങ്ങുന്നു
No comments:
Post a Comment