തിരക്കേറിയ
തെരുവുകളിലെല്ലാം

വഴി
 മുറിച്ച് കടക്കുവാൻ
അന്ധയാചകനെന്ന
 പോൽ
നീ
 കാത്ത് നിൽക്കുന്നു
പരിഗണനയുടെ
 

ഒരു കരം പോലും

നിന്നെ തൊടാതെ

പോകുമ്പോൾ

സന്ധ്യയാവുന്നു

പകൽ കഴിയുന്നു

 രാത്രിയും നീ

തനിച്ചാക്കുന്നു

ഇരുട്ട് നട്ടുച്ച പോൽ

സുതാര്യമെങ്കിലും

രാത്രി പകൽ പോൽ

പരന്നതാണെങ്കിലും

ജീവിച്ചിരിക്കുന്നതിലെ

ആർദ്രതയില്ലായ്മയിൽ

മനംനൊന്ത്

നീ

ആത്മഹത്യ 

ചെയ്ത്

കൊണ്ടേയിരിക്കുന്നു

No comments:

Post a Comment