ഉറക്കച്ചടവുള്ളൊരു
പെണ്ണിനെപ്പോലെ
ദിവസങ്ങൾ

ഉച്ചിയിൽ കെട്ടിവെച്ച
മുടിയിൽ
പിരിഞ്ഞു പോയ
രാത്രിയുടെ
കാലനക്കങ്ങൾ

കണ്ണിനിടവഴിയിൽ
ബാക്കി നിൽക്കുന്ന
അലസതയിൽ നിന്ന്
ഒരു പകലിനെ
പെറ്റിറക്കാനുണ്ട്

ഉച്ചയൂണിന്റെ
ഒച്ചവയ്ക്കലുകൾക്കിടയിൽ
ഇത്തിരി നേരമവന്
മുലയൂട്ടാനുമുണ്ട്

പെരുനാളൊച്ചകൾ പോലെ
നെറുകും തലയിൽ
നെരിപ്പോട്
പൊട്ടിത്തെറിക്കുന്നുണ്ട്
ഓടിയിറങ്ങിപ്പോകാൻ
ഒത്തിരിയിടങ്ങളുമുണ്ട്

വിയർത്താലെന്ത്
തല പെരുത്താലെന്ത്
ഒറ്റയ്ക്കായി പോകാൻ
ഇടയുള്ള
സമവാക്യങ്ങളിലേക്ക്
എത്തിച്ചേരാതിരിക്കയാണ്
എനിക്ക് (എനിക്ക് മാത്രം)
നല്ലത്


No comments:

Post a Comment