കരളിന്‍റെ വാതില്‍ അടയുന്നു
ഉള്‍പൂവില്‍ ഒരു കുളിര്‍ തലോടുന്നു
നിന്‍ പ്രണയ പുതപ്പിനുള്ളില്‍ ഞാന്‍
ഉണരാന്‍ മടിയോടെ
നിന്‍ മിഴിതന്‍ തണുപ്പില്‍
മേഘമല്‍ഹാര്‍ പെയ്തിറങ്ങുന്നു
ഒരു വേനല്‍ സ്വപ്നത്തില്‍
ഞാന്‍ നീയായ് മാറുന്നു
ഒരു മഴ എന്നിലേക്ക്
ഈ സായാഹ്നചുവപ്പിലേക്ക്
എന്നാത്മാവിലെക്ക്
മൌനമായ് പടരുന്നു
നിലാവിന്‍ മുടിചാര്‍ത്തില്‍
ഒരു മയില്‍ പീലിയായ്
ഞാന്‍ നിന്നെ അണിയുന്നു
പുലരിയുടെ വാതില്‍ മെല്ലെ തുറക്കുമ്പോള്‍
മൂര്‍ധാവില്‍ നിന്‍ ചുംബന രേണുക്കള്‍
നെഞ്ചിടിപ്പ്,
നിന്‍ സ്വപ്നത്തിന്‍ കിതപ്പ്
വരൂ....
ഈ കിനാവില്‍
ഇനി ഞാന്‍ നിന്നെ
ഇറുക്കി പിടിക്കട്ടെ
ഉള്‍പൂവില്‍ ഒരു കുളിര്‍ തലോടുന്നു
നിന്‍ പ്രണയ പുതപ്പിനുള്ളില്‍ ഞാന്‍
ഉണരാന്‍ മടിയോടെ
നിന്‍ മിഴിതന്‍ തണുപ്പില്‍
മേഘമല്‍ഹാര്‍ പെയ്തിറങ്ങുന്നു
ഒരു വേനല്‍ സ്വപ്നത്തില്‍
ഞാന്‍ നീയായ് മാറുന്നു
ഒരു മഴ എന്നിലേക്ക്
ഈ സായാഹ്നചുവപ്പിലേക്ക്
എന്നാത്മാവിലെക്ക്
മൌനമായ് പടരുന്നു
നിലാവിന്‍ മുടിചാര്‍ത്തില്‍
ഒരു മയില്‍ പീലിയായ്
ഞാന്‍ നിന്നെ അണിയുന്നു
പുലരിയുടെ വാതില്‍ മെല്ലെ തുറക്കുമ്പോള്‍
മൂര്‍ധാവില്‍ നിന്‍ ചുംബന രേണുക്കള്‍
നെഞ്ചിടിപ്പ്,
നിന്‍ സ്വപ്നത്തിന്‍ കിതപ്പ്
വരൂ....
ഈ കിനാവില്‍
ഇനി ഞാന്‍ നിന്നെ
ഇറുക്കി പിടിക്കട്ടെ
സ്വണ്ണത്താമരമലരിതൾ പോലെയുല്ല മനോഞ്ജ സ്വപ്നങ്ങൾ!
ReplyDeleteകിനാവിന്റെ കുഴിമാടത്തിൽ
നിലാവത്തു നില്പോളേ
ഒരു തുള്ളി കണ്ണീരിൽ നിൻ
കദനക്കടലൊതുങ്ങുമോ ...
പദങ്ങളിൽ ചോരയൊലിക്കേ
പാടിയാടി നിന്നു നീ
തീ പിടിച്ചു ചിറകെന്നാലും
പാട്ടു പാടീ രാക്കിളീ..........