തൊണ്ടയിൽ നിന്നു നിർഗളിക്കുന്ന
വിങ്ങലിന്റെ
നിറമുള്ള പാട്ടിനെ ഞാൻ
മനപൂർവ്വം
ഇറക്കി കളയാറേ ഉള്ളൂ
മിണ്ടാതെയാകുന്ന
നഗരമൊരിക്കലും
എങ്ങലുകളെ
തടുക്കാത്തതു പോലെ
എങ്ങലുകളെ
തടുക്കാത്തതു പോലെ
നിരത്തി നട്ടിരിക്കുന്ന
പല നിറമുള്ള
പാട്ടുകളിൽ നിന്ന്
പൂക്കൾ
വിരിഞ്ഞു കൊണ്ടേയിരിക്കുന്നു
ജീവിതം
അത്രമേൽ മധുരിതവും
കോരിത്തരിപ്പിക്കുന്നതുമാകുമ്പോൾ
ഞാനതിന്റെ ചോട്ടിലേക്ക്
കയ്പ്പിന്റെ
തണുത്ത വെള്ളമൊഴിക്കുന്നു
വെളിച്ചമില്ലാത്ത
ലോകത്തിൽ
നമ്മൾ - നട്ടു വെച്ച രണ്ടു
നക്ഷത്രങ്ങൾ
ഒരു മനുഷ്യൻ
ഒരു മരുഭൂമി
ഒരു കാലൊച്ച
ഒരു പയറു വള്ളി
വേദനകളുടെ
വിള്ളലുകളിൽ കൂടി
ആകാശമെനിക്കെന്തടുത്താണ്
No comments:
Post a Comment