സങ്കടങ്ങളുടെ,
സങ്കടങ്ങളുടെ,
സങ്കടങ്ങളുടെ
തമ്പുരാനേ

കീറി പിഞ്ചിയ
തട്ടി തൂവിയ
പൊട്ടിപ്പൊളിഞ്ഞയെന്റെ
നെഞ്ചകം

ഉപേക്ഷിക്കപ്പെട്ട
നഗരത്തിന്റെ 
പ്രാന്ത പ്രദേശം പോൽ,

ചോര വിയർത്ത്
പേടിച്ചരണ്ട്
ആകെയുലഞ്ഞു
പ്രാണൻ പറിഞ്ഞു പോകെ,

അവഗണിക്കപ്പെട്ട
പാട്ടു പോൽ
മറന്നു മറന്നു പോകുമ്പോൾ

പൂക്കളിറുത്തെടുക്കുന്ന
പൂക്കാരന്റെ സൂക്ഷ്മതയോടെ
എന്നെയൊന്നു കെട്ടി പിടിക്കണെ

സങ്കടങ്ങളുടെ,
സങ്കടങ്ങളുടെ,
സങ്കടങ്ങളുടെയന്റെ
തമ്പുരാനേ.


No comments:

Post a Comment