ഇനിയും പേരിട്ടില്ലാത്തൊരു
നഗരത്തിൽ
എനിക്ക് സ്വന്തമായൊരു മുറിയുണ്ട്
അതിന്റെ നോക്കിനടത്തിപ്പുകാരൻ
ഇത് വരെ കണ്ടിട്ടില്ലാത്ത
എന്റെ തന്നെ കാമുകനും
നേരം വെളുക്കുമ്പോൾ
അയാളതിനെ വിളിച്ചുണർത്തുന്നു
ജനൽ വിരിപ്പിനിടയിലൂടെ
വെയിലിനെ
വിളിച്ചകത്തിരുത്തുന്നു
തടിയലമാരയിലെ
പഴയ റേഡിയോ
റാഫിയുടെ പാട്ടുകൾ
മൂളി തുടങ്ങുന്നുണ്ട്
അയാളിപ്പോൾ
വെള്ളയിൽ നീലപ്പൂക്കളുള്ള
എന്റെ ഇഷ്ടവിരിയാൽ
കിടക്ക ഒരുക്കുന്നുണ്ടാവും
എന്നുമൊരു പ്രാർത്ഥന പോലെ
അയാൾ ആ മുറിയെ പരിചരിക്കുന്നു
അതിലെയൊരു മാറാല പോലും
അയാളിൽ
വലിയ പിടച്ചിലുണ്ടാക്കുന്ന്നു
എന്നോടയാൾക്കു
അഗാധമായതെന്തോ ആണ്
പ്രേമമാണെന്നയാൾ
ഇത് വരെ സമ്മതിച്ചിട്ടില്ല
ഞാൻ തിരികെ ചെല്ലുമെന്നും
ആ മുറിയിലെന്റെ
മണം നിറയുമെന്നുമൊരോർമ്മ
പായല്‍ പോലെ അയാളിൽ
പറ്റി പിടിച്ചു വളരുന്നു/പടരുന്നു
എനിക്കയാളോട് കഷ്ടം തോന്നുന്നു
ശരിക്കും എനിക്കയാളോട്
കഷ്ടം തോന്നുന്നു
പ്രേമത്താൽ ഒരാളെയെങ്കിലും
കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത
തീരുമാനത്തിൽ
എനിക്കയാളോട്
പിന്നെയും കഷ്ടം തോന്നുന്നു
അത് കൊണ്ട് മാത്രം
ഉടനെ കണ്ടുമുട്ടിയേക്കാമെന്ന
മട്ടിൽ
വെട്ടം കുറഞ്ഞൊരു പകലിനെ
അങ്ങോട്ട് ഞാൻ
കയറ്റിയയച്ചിട്ടുണ്ട്
തൊട്ടടുത്ത
ഏതെങ്കിലുമൊരു രാത്രിയിൽ
അയാളത് കൈപ്പറ്റും
അടുത്ത പകലിൽ
അയാൾക്കെന്നോട് പ്രേമമാണെന്നു
സമ്മതിക്കാതെ തരമില്ല
അന്ന് തന്നെ അയാളെ തേടി ആ
മുറിയുടെ പുതിയ ഉടമസ്ഥൻ
എത്തി ചേരും
ഇതിലും ലാഭത്തിൽ
ഇനിയൊരു
കച്ചവടം നടക്കാനില്ല
ഇതിലും ആനന്ദത്തിൽ
ഇനിയൊരു പ്രേമവും
തീരാനുമില്ല
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Subscribe to:
Post Comments (Atom)
-
ജീവനും ജീവിതത്തിനുമിടയിൽ ഞെരിപിരി കൊള്ളുന്ന സമയങ്ങളിലെല്ലാം എനിക്ക് തോന്നും ഞാൻ ഇപ്പോഴുമൊരു കുട്ടിയാണെന്ന്. സ്നേഹവും ശ്രദ്ധയും ലാളനയും പരിഗണ...
-
തിരക്കുകള്‍ക്കിടയിലും തിരഞ്ഞു പിടിച്ചു ചില വാക്കുകളെ നാട് കടത്തുകയാണ് ' നീ ' , ' ഒറ്റക്കാകല്‍ ' , ' ...
-
നമുക്കുള്ളിലായാരോ നട്ട് പോം കാടുകൾ തെളിനീരൊഴുക്കുകൾ ഞെട്ടും നിശബ്ദത നമുക്കുള്ളിലുറവിടും തണ്ണീർ തണുപ്പുകൾ തണലിൻ പച്ചപ്പുകൾ പുണർന...
-
അപരിചതമായൊരു വീർപ്പുമുട്ടലിനിടയിൽ കണ്ടുമുട്ടപ്പെടേണ്ടി വരുന്ന രണ്ട് പേർ അവർ കൈമാറുന്ന വാക്കുകൾക്കിടയിൽ നിന്ന് വഴുതിപ്പോക...
-
ഹേ..വയലറ്റ് എനിക്കും നിനക്കും തമ്മിലെന്ത് !!! രക്തം പൊടിയുന്ന വരികളിലൂടെ നിന്നെയെനിക്കായ് കാട്ടി തന്നത് മരണത...
-
ഹൃദയം തകര്‍ന്നവരുടെ സംഗീതികളാല് വയലിന് കമ്പികള്‍ പൊട്ടിയമരുന്നു കണ്ണുകള്‍ നിറയെ പൂക്കളാണ് അമര്‍ത്തി തേങ്ങുന്ന ലില്ലികള്‍ ...
-
നിനക്കെന്നെയൊന്നു തനിച്ചു വിട്ടൂടെ ? ഒറ്റക്കിരിക്കുംപോഴെല്ലാം ' പറയെടീ ' യെന്നും പറഞ്ഞു കയറി വരും കൊത്തിപ്പെറുക്ക...
-
ഇത്ര നിശബ്ദമായ് പ്രണയിക്കുന്നതെങ്ങനെയാണ് ആത്മാവിന്റെ പോലും കലമ്പലുകളില്ലാതെ, ഇത്രമേല്‍ നിശബ്ദമായി ! ഒരു വാക്കിന്റെ മറവില്‍ നീ ഒളിച്ചു...
-
ജീവിതം സന്തോഷം വച്ചു നീട്ടുമ്പോൾ പേടിയുള്ള ഒരാൾ തന്ന സമ്മാനത്തിനായി കൈനീട്ടുന്ന കുട്ടി എന്ന പോലെ എന്റെ മുഖം പരിഭ്രമിച്ചു ...
-
അധികം വേദനയൊന്നുമില്ല ആത്മ ഭാഷണങ്ങള്‍ ഇടയ്ക്കു വെച്ച് മുറിഞ്ഞു പോകുന്നുവെന്നേയുള്ളൂ തെരുവുകളായ തെരുവുകളൊക്കെ...
No comments:
Post a Comment