You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933

ഇനിയും പേരിട്ടില്ലാത്തൊരു
നഗരത്തിൽ
എനിക്ക് സ്വന്തമായൊരു മുറിയുണ്ട്
അതിന്റെ നോക്കിനടത്തിപ്പുകാരൻ
ഇത് വരെ കണ്ടിട്ടില്ലാത്ത
എന്റെ തന്നെ കാമുകനും
നേരം വെളുക്കുമ്പോൾ
അയാളതിനെ വിളിച്ചുണർത്തുന്നു
ജനൽ വിരിപ്പിനിടയിലൂടെ
വെയിലിനെ
വിളിച്ചകത്തിരുത്തുന്നു
തടിയലമാരയിലെ
പഴയ റേഡിയോ
റാഫിയുടെ പാട്ടുകൾ
മൂളി തുടങ്ങുന്നുണ്ട്
അയാളിപ്പോൾ
വെള്ളയിൽ നീലപ്പൂക്കളുള്ള
എന്റെ ഇഷ്ടവിരിയാൽ
കിടക്ക ഒരുക്കുന്നുണ്ടാവും
എന്നുമൊരു പ്രാർത്ഥന പോലെ
അയാൾ ആ മുറിയെ പരിചരിക്കുന്നു
അതിലെയൊരു മാറാല പോലും
അയാളിൽ
വലിയ പിടച്ചിലുണ്ടാക്കുന്ന്നു
എന്നോടയാൾക്കു
അഗാധമായതെന്തോ ആണ്
പ്രേമമാണെന്നയാൾ
ഇത് വരെ സമ്മതിച്ചിട്ടില്ല
ഞാൻ തിരികെ ചെല്ലുമെന്നും
ആ മുറിയിലെന്റെ
മണം നിറയുമെന്നുമൊരോർമ്മ
പായല്‍ പോലെ അയാളിൽ
പറ്റി പിടിച്ചു വളരുന്നു/പടരുന്നു
എനിക്കയാളോട് കഷ്ടം തോന്നുന്നു
ശരിക്കും എനിക്കയാളോട്
കഷ്ടം തോന്നുന്നു
പ്രേമത്താൽ ഒരാളെയെങ്കിലും
കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത
തീരുമാനത്തിൽ
എനിക്കയാളോട്
പിന്നെയും കഷ്ടം തോന്നുന്നു
അത് കൊണ്ട് മാത്രം
ഉടനെ കണ്ടുമുട്ടിയേക്കാമെന്ന
മട്ടിൽ
വെട്ടം കുറഞ്ഞൊരു പകലിനെ
അങ്ങോട്ട് ഞാൻ
കയറ്റിയയച്ചിട്ടുണ്ട്
തൊട്ടടുത്ത
ഏതെങ്കിലുമൊരു രാത്രിയിൽ
അയാളത് കൈപ്പറ്റും
അടുത്ത പകലിൽ
അയാൾക്കെന്നോട് പ്രേമമാണെന്നു
സമ്മതിക്കാതെ തരമില്ല
അന്ന് തന്നെ അയാളെ തേടി ആ
മുറിയുടെ പുതിയ ഉടമസ്ഥൻ
എത്തി ചേരും
ഇതിലും ലാഭത്തിൽ
ഇനിയൊരു
കച്ചവടം നടക്കാനില്ല
ഇതിലും ആനന്ദത്തിൽ
ഇനിയൊരു പ്രേമവും
തീരാനുമില്ല

കാണാതെയാകുന്നവർ
കാണാതെ പോകുന്നത്
എവിടേയ്ക്കാണ്
നീണ്ട നീണ്ട തിരച്ചിലുകളെ
നിഷ്പ്രഭമാക്കിയവർ
ഒളിച്ചിരിക്കുന്നത്
എവിടെയാണ്
കാണ്മാനില്ലെന്ന്
പല ഭിത്തികളിൽ
പതിയപ്പെടുമ്പോൾ
വേഗം തിരികെ വരൂ എന്ന്
സ്നേഹമുള്ളൊരാൾ
കൺനിറയ്ക്കുമ്പോൾ
കാണാതെ പോകുന്നവർ
യഥാർത്ഥത്തിൽ
കാണാതെയാവുകയാണോ
അതോ
നമുക്കറിയാത്തൊരു
സമാന്തര ലോകത്തിലവർ
ആരാലും കണ്ടു പിടിക്കപ്പെടാത്തൊരു
ജീവിതം ജീവിച്ചു തുടങ്ങുകയാണോ

-
ജീവനും ജീവിതത്തിനുമിടയിൽ ഞെരിപിരി കൊള്ളുന്ന സമയങ്ങളിലെല്ലാം എനിക്ക് തോന്നും ഞാൻ ഇപ്പോഴുമൊരു കുട്ടിയാണെന്ന്. സ്നേഹവും ശ്രദ്ധയും ലാളനയും പരിഗണ...
-
പശ മാവിൽ മുക്കി വരിവരിയിൽ വടിവൊത്ത് ഇസ്തരിയിട്ട വീടുകളാണ് പകലും രാത്രിയും ഒരേ പോലെ ഇരുണ്ട ജനൽ ചില്ലുകളും സൂക്ഷിച്ചു ...
-
ഈ നഗരം ഈ തെരുവ് ഇവിടുത്തെ മനുഷ്യർ കുനിഞ്ഞു കൂടിയിരിക്കുന്ന ഓർമ്മകളിലൊന്നിനെ ഞാൻ തൊട്ടെടുക്കുന്നു തൊടും തോറും തീർന്നു പോകുന്ന വിഷാദ സ്മ...
-
കുളിമുറിയുടെ ഭിത്തി ഞാൻ ഉരച്ചു കഴുകുന്നു ഓർത്തു കൊണ്ടിരിക്കുന്നത് അയാളെ തന്നെയാണ് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ ഉറങ്ങി കിടങ്ങുന്ന വൃദ്ധ...
-
ചുവന്ന ചുവരിനെ താങ്ങുന്ന പച്ചതൂണുകളെന്ന പോലെ നീയെന്നെ പിന്തുടരുന്നു നിന്റെ നോട്ടത്തിൽ തട്ടി ഞാൻ മലർന്നടിച്ചു വീഴുന്നു താഴെ ചിന്നി ചിത...
-
നല്ല പെൺകുട്ടികളുടെ ജനാലകൾ നവംബർ മാസത്തിലേക്ക് തുറന്നിട്ടിരിക്കുന്നു കാൽവെള്ളയിൽ മഞ്ഞ് വീഴ്ത്തുന്ന ജാരൻ്റെ ജാലക ...
-
രണ്ട് വഴികൾ വേർതിരിഞ്ഞു ആദ്യത്തെ വഴിയിലൂടെ വീട്ടിലേക്ക് നടക്കുന്നു എന്റെ വീടോ! നീട്ടി വിളിക്കുമ്പോൾ ചിലപ്പോൾ മാത്രം വിളി കേൾക്കുന്ന എ...
-
നേര്‍ത്തൊരോര്‍മ്മതന്‍ തൂവാല തുന്നിയീ പാഴ്ക്കിനാവിന്റെ തീരത്ത് നില്ക്കവേ കാറ്റിലാടുന്ന കാറ്റാടിത്തണ്ടു പോല്‍ ഉയിരിന് മിടിപ്പി...
-
ഇതൊരു ഏകാന്ത വാസം രാത്രിയുടെ ചില്ലകളിലെ നേര്‍ത്ത നാദങ്ങള്ക്ക് മാത്രം കാതോര്‍ത്ത് !!! ഹൃദയത്തിന്റെ അഗാധതകളില്‍ മാത്രമാണ് വെള്ള ലി...
-
വരികളാല്‍ വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും ശലഭ ചിറകുകളായ് പറന്നു പോകുന്ന എനന്റെ വാക്കുകളെ... ഉമ്മകളുടെ വഴിയില്‍ നീയവനെ കണ്ടാല്‍ ചുണ്ടില്‍...