You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഇനിയും പേരിട്ടില്ലാത്തൊരു
നഗരത്തിൽ
എനിക്ക് സ്വന്തമായൊരു മുറിയുണ്ട്
അതിന്റെ നോക്കിനടത്തിപ്പുകാരൻ
ഇത് വരെ കണ്ടിട്ടില്ലാത്ത
എന്റെ തന്നെ കാമുകനും
നേരം വെളുക്കുമ്പോൾ
അയാളതിനെ വിളിച്ചുണർത്തുന്നു
ജനൽ വിരിപ്പിനിടയിലൂടെ
വെയിലിനെ
വിളിച്ചകത്തിരുത്തുന്നു
തടിയലമാരയിലെ
പഴയ റേഡിയോ
റാഫിയുടെ പാട്ടുകൾ
മൂളി തുടങ്ങുന്നുണ്ട്
അയാളിപ്പോൾ
വെള്ളയിൽ നീലപ്പൂക്കളുള്ള
എന്റെ ഇഷ്ടവിരിയാൽ
കിടക്ക ഒരുക്കുന്നുണ്ടാവും
എന്നുമൊരു പ്രാർത്ഥന പോലെ
അയാൾ ആ മുറിയെ പരിചരിക്കുന്നു
അതിലെയൊരു മാറാല പോലും
അയാളിൽ
വലിയ പിടച്ചിലുണ്ടാക്കുന്ന്നു
എന്നോടയാൾക്കു
അഗാധമായതെന്തോ ആണ്
പ്രേമമാണെന്നയാൾ
ഇത് വരെ സമ്മതിച്ചിട്ടില്ല
ഞാൻ തിരികെ ചെല്ലുമെന്നും
ആ മുറിയിലെന്റെ
മണം നിറയുമെന്നുമൊരോർമ്മ
പായല് പോലെ അയാളിൽ
പറ്റി പിടിച്ചു വളരുന്നു/പടരുന്നു
എനിക്കയാളോട് കഷ്ടം തോന്നുന്നു
ശരിക്കും എനിക്കയാളോട്
കഷ്ടം തോന്നുന്നു
പ്രേമത്താൽ ഒരാളെയെങ്കിലും
കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത
തീരുമാനത്തിൽ
എനിക്കയാളോട്
പിന്നെയും കഷ്ടം തോന്നുന്നു
അത് കൊണ്ട് മാത്രം
ഉടനെ കണ്ടുമുട്ടിയേക്കാമെന്ന
മട്ടിൽ
വെട്ടം കുറഞ്ഞൊരു പകലിനെ
അങ്ങോട്ട് ഞാൻ
കയറ്റിയയച്ചിട്ടുണ്ട്
തൊട്ടടുത്ത
ഏതെങ്കിലുമൊരു രാത്രിയിൽ
അയാളത് കൈപ്പറ്റും
അടുത്ത പകലിൽ
അയാൾക്കെന്നോട് പ്രേമമാണെന്നു
സമ്മതിക്കാതെ തരമില്ല
അന്ന് തന്നെ അയാളെ തേടി ആ
മുറിയുടെ പുതിയ ഉടമസ്ഥൻ
എത്തി ചേരും
ഇതിലും ലാഭത്തിൽ
ഇനിയൊരു
കച്ചവടം നടക്കാനില്ല
ഇതിലും ആനന്ദത്തിൽ
ഇനിയൊരു പ്രേമവും
തീരാനുമില്ല
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കാണാതെയാകുന്നവർ
കാണാതെ പോകുന്നത്
എവിടേയ്ക്കാണ്
നീണ്ട നീണ്ട തിരച്ചിലുകളെ
നിഷ്പ്രഭമാക്കിയവർ
ഒളിച്ചിരിക്കുന്നത്
എവിടെയാണ്
കാണ്മാനില്ലെന്ന്
പല ഭിത്തികളിൽ
പതിയപ്പെടുമ്പോൾ
വേഗം തിരികെ വരൂ എന്ന്
സ്നേഹമുള്ളൊരാൾ
കൺനിറയ്ക്കുമ്പോൾ
കാണാതെ പോകുന്നവർ
യഥാർത്ഥത്തിൽ
കാണാതെയാവുകയാണോ
അതോ
നമുക്കറിയാത്തൊരു
സമാന്തര ലോകത്തിലവർ
ആരാലും കണ്ടു പിടിക്കപ്പെടാത്തൊരു
ജീവിതം ജീവിച്ചു തുടങ്ങുകയാണോ
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
-
ആധിയുടെ മരുന്ന് കഴിച്ചു തുടങ്ങാൻ പറഞ്ഞ ദിവസം പുറത്ത് ഉശിരൻ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു മുൻപുള്ള ജീവിതത്തിൽ അതിര് വിടുന്ന ആധികൾ അപരിചതര...
-
ആഴമുള്ള കയങ്ങളിലൊന്നിൽ ദുഃഖഭാരത്താൽ കെട്ടി താഴ്ത്തപ്പെട്ട നിലയിൽ നിങ്ങളുടെ ഹൃദയം പൂണ്ട് കിടക്കുന്നു പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നു പു...
-
ഒരപരിചിതന്റെ നെഞ്ചിലമർന്നു കിടക്കുന്നു പരിചിതമല്ലാത്തൊരു ഹിന്ദി പാട്ട് അയാൾ മൂളുന്നുണ്ട് ഒരു തരത്തിലും പിടി തരാത്തൊരു ഭാഷയാണ് ഹിന്ദി അതിന്റെ...
-
സ്നേഹം വരുന്നു പോവുന്നു സ്നേഹിക്കുമ്പോൾ പറഞ്ഞിരുന്ന വാക്കുകൾ കാണാതെയാവുന്നു ഒരു തുരങ്കം അതിൽ കയറിയിറങ്ങുമ്പോൾ നാമൊരു ടൈം ട്രാവലി...
-
ആരുടെയോ കൈപ്പത്തിയ്ക്കുള്ളിലിരുന്ന് ഞെരിഞ്ഞമരുന്ന നിങ്ങളുടെ ഹൃദയം വേദനയിൽ ഒരു ദിവസം തീർന്നു പോകുന്നു വേദനയിൽ നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന...
-
എല്ലാവരുടെയും ഉള്ളിൽ ഉണ്ടെന്നു കരുതപ്പെടുന്ന നന്മയുടെ ആ വശം പുറത്തു കാണിക്കുവാൻ മനുഷ്യരെല്ലാം ഭയക്കുന്ന കാലത്താണോ നാം? എല്ലാവരും അല്ലെങ്ക...
-
തലയിൽ തോർത്തു വരിഞ്ഞു കെട്ടി കൈയ്യിൽ ടോർച്ചും പിടിച്ചൊരു രാത്രി തെക്കോട്ട് നടന്ന് പോകുന്നു വെയിലാറിയാൽ മാത്രം കണ്ണ് തുറക്കുന്ന ചില പൂക...
-
അച്ചൻകോവിലങ്ങനെ കലങ്ങി പരന്ന് ഒഴുകി കൊണ്ടേയിരുന്നു. വശങ്ങൾ താളത്തിൽ ഇളക്കി കടത്തുകാരൻ എന്നത്തേയും പോലെ നിർവികാരമായി തുഴയനക്കി കൊണ്ടും. പരിച...
-
മുറിയുടെ ഒഴിഞ്ഞ കോണുകൾ, ആലീസിന്റെ അത്ഭുത ലോകത്തേക്കുള്ള വാതിലുകൾ പോലെ. അവിടങ്ങളിലെന്നെ ഞാൻ ഇടയ്ക്കിടെ ഉപേക്ഷിച്ചു പോകുന്നു. തിരികെ വന്ന് ന...
-
ആരുമില്ലെങ്കിലെ ന്താരുമില്ലെങ്കിലെ ന്താമോദമാനന്ദ - മുൻമാദമേ