നമുക്കൊരുമിച്ചൊന്ന് നടന്നാലോ?
അവൻ ചോദിച്ചു
എവിടേക്ക്?
ഞാൻ ആശ്ചര്യപ്പെട്ടു
ഒരു പാട്ട് മൂളി തീരും വരെയ്ക്കും.
കണ്ണിൽ നോക്കാതെ
ഞാൻ പുഞ്ചിരിച്ചു
നനുത്തൊരു കാറ്റുള്ളിലേക്ക് വീശി,
ഉൾക്കാടിനകങ്ങൾ പൂത്തു
പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കവർ
പിന്നെ ഒരുമിച്ച് നടന്നു
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഉറങ്ങാൻ കിടക്കുമ്പോൾ
ജനൽകമ്പിമേൽ
തട്ടി തകരുന്ന
മഴത്തുള്ളികളുടെ ഒച്ച
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു
ദൂരെയേതോ
മലയടിവാരത്തിലുള്ള
ആശ്രമത്തിലെ
വൃദ്ധ സന്യാസികൾ
ജാഗരണ പ്രാർത്ഥനകളിൽ
മുഴുകിയിരിക്കുന്നു
ജനൽകമ്പിമേൽ
തട്ടി തകരുന്ന
മഴത്തുള്ളികളുടെ ഒച്ച
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു
ദൂരെയേതോ
മലയടിവാരത്തിലുള്ള
ആശ്രമത്തിലെ
വൃദ്ധ സന്യാസികൾ
ജാഗരണ പ്രാർത്ഥനകളിൽ
മുഴുകിയിരിക്കുന്നു
ലോകമുറങ്ങി കിടക്കുമ്പോൾ
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ
ഏകാന്തത ആവശ്യമുള്ളോരു
സംഗതിയാണ്
പ്രിയമുള്ളൊരാൾക്ക് വേണ്ടി
പൂപ്പാത്രമൊരുക്കുന്ന പോലെ
സ്നേഹത്തോടെ
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ
ഏകാന്തത ആവശ്യമുള്ളോരു
സംഗതിയാണ്
പ്രിയമുള്ളൊരാൾക്ക് വേണ്ടി
പൂപ്പാത്രമൊരുക്കുന്ന പോലെ
സ്നേഹത്തോടെ
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു
പെട്ടെന്ന്
ലോകത്തോട് മൊത്തം
എനിക്ക് സ്നേഹം തോന്നി
ലോകം എന്നെയോ
ഞാൻ ലോകത്തെയോ
മറന്നു വെച്ചതെന്ന
സന്ദേഹത്തിൽ
രമ്യതകളുടെ വഴികളെ പറ്റി
ചിന്തിച്ചു തുടങ്ങി
തള്ളിപ്പറഞ്ഞ സ്നേഹിതരോട്
വേണ്ടെന്ന് വെച്ച കാമുകരോട്
കൈ കടിച്ചു മുറിച്ച
അയല്പക്കത്തെ
നായയോട് പോലുമെനിക്ക്
അലിവ് തോന്നി
ലോകത്തോട് മൊത്തം
എനിക്ക് സ്നേഹം തോന്നി
ലോകം എന്നെയോ
ഞാൻ ലോകത്തെയോ
മറന്നു വെച്ചതെന്ന
സന്ദേഹത്തിൽ
രമ്യതകളുടെ വഴികളെ പറ്റി
ചിന്തിച്ചു തുടങ്ങി
തള്ളിപ്പറഞ്ഞ സ്നേഹിതരോട്
വേണ്ടെന്ന് വെച്ച കാമുകരോട്
കൈ കടിച്ചു മുറിച്ച
അയല്പക്കത്തെ
നായയോട് പോലുമെനിക്ക്
അലിവ് തോന്നി
അമ്മച്ചിയുടെ
കോന്തലയിൽ നിന്ന്
മുന്നിലേക്ക് ചിതറി തെറിച്ച
മുല്ലപ്പൂ മുട്ടുകളോളം
ഞാൻ ജീവിതത്തെ സ്നേഹിച്ചു
വെറുക്കുവാൻ കണ്ടെത്തിയിരുന്ന
കാരണങ്ങളിൽ കയറി നിന്ന്
കഴിഞ്ഞ കാലങ്ങളിലെ
മനുഷ്യരെന്നെ നോക്കി
വെള്ള പതാകകൾ വീശി
ജീവിതത്തെ സ്നേഹിക്കുവാൻ
നാം കണ്ടെത്തുന്ന വാക്കുകൾ
കൂട്ടി ചേർത്ത് ഞാൻ
പാട്ടുകൾ തുന്നി തുടങ്ങി
കോന്തലയിൽ നിന്ന്
മുന്നിലേക്ക് ചിതറി തെറിച്ച
മുല്ലപ്പൂ മുട്ടുകളോളം
ഞാൻ ജീവിതത്തെ സ്നേഹിച്ചു
വെറുക്കുവാൻ കണ്ടെത്തിയിരുന്ന
കാരണങ്ങളിൽ കയറി നിന്ന്
കഴിഞ്ഞ കാലങ്ങളിലെ
മനുഷ്യരെന്നെ നോക്കി
വെള്ള പതാകകൾ വീശി
ജീവിതത്തെ സ്നേഹിക്കുവാൻ
നാം കണ്ടെത്തുന്ന വാക്കുകൾ
കൂട്ടി ചേർത്ത് ഞാൻ
പാട്ടുകൾ തുന്നി തുടങ്ങി
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Subscribe to:
Posts (Atom)
-
ഒരു വീടിന്റെ ആളനക്കങ്ങള്ക്കിടയിലും ചുവരിനോട് മാത്രമായ് ഗദ്ഗദങ്ങള്‍ പങ്കു വെച്ചിട്ടുണ്ടോ? കപ്പാസിറ്റര്‍ മരിച്ചൊരു ഫാനിന്റെ ഞരക്കങ്ങളില...
-
എനിക്കപ്പനെ ഓർക്കുമ്പോൾ അമരത്തിലെ അച്ചൂട്ടിയെ ഓർമ്മ വരും വികാര വിക്ഷോഭങ്ങളുടെ ആൾരൂപം വേറെ ചിലപ്പോൾ നിറക്കൂട്ടിലെ രവി ...
-
വരുന്നവരൊക്കെ നെഞ്ചിന്റെ ഭിത്തി മേലോരോ ആണിയടിച്ചു പോവുന്നു പോകുമ്പോഴൊക്കെ ആണി മേല്‍ ഞാനവരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ തൂക്കുന്നു...
-
ശൈത്യത്തിന്റെ തുടക്കമായിരുന്നു ഉള്ളുറഞ്ഞു മരിക്കാതിരിക്കാനൊരു വീട് വേണമായിരുന്നു നാളുകളുടെ അലച്ചിലുകൾ ഒടുവിലെന്നെ ...
-
പച്ച...മഞ്ഞ....നീല...അങ്ങനങ്ങനങ്ങനെ..... !!! @@@@@@@@@@@@@@@@@@@@ പാതിയില്‍ മുറിഞ്ഞു പോയ പാതകളെ പല നിറമുള്ള ക്രയോണ്‍സുകളാല്‍ വീണ്ടും വരച്ചു...
-
ഒരു പ്രേമമുണ്ടായതിന് ശേഷം ആരുമെന്നെ ഗൗനിക്കുന്നില്ല ഒരു പ്രേമമുണ്ടായത്തിന് ശേഷം ആരുമെന്നോട് അടുപ്പം കാണിക്കുന്നില്ല ഒരു പ്...
-
തൊട്ട് നോക്കൂ തൊട്ട് നോക്കുവെന്ന് ചുറ്റും കലമ്പുന്ന ഓർമ്മകളിൽ നിന്ന് നിന്നെ മാത്രം തൊട്ടെടുക്കുന്ന എന്റെ തൂക്കണാംകുരുവി കുഞ്ഞുങ...
-
അടച്ചിട്ടൊരു മുറി, നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട് പ്രിയമുള്ള പുസ്തകം. ഹൃദയത്തിനേടുകള്‍ പകര്‍ത്തിയെടുക്കാന്‍ മാത്രമായി ഒരു കട...
-
വരികളാല്‍ വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും ശലഭ ചിറകുകളായ് പറന്നു പോകുന്ന എനന്റെ വാക്കുകളെ... ഉമ്മകളുടെ വഴിയില്‍ നീയവനെ കണ്ടാല്‍ ചുണ്ടില്‍...
-
ഒത്തിരി രാവുകളുടെ നിഗൂഢതയാണ് നീ ഇത് വരെയറിയാത്തൊരു പൂവിന് ഗന്ധവും നിന്നെയോര്‍ക്കുമ്പോള്‍ എല്ലാം മറക്കുന്നു നീ വിരിയാന്‍ മാത്രമൊരു പൂന്ത...