You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സ്നേഹം
വരുന്നു
പോവുന്നു
സ്‌നേഹിക്കുമ്പോൾ
പറഞ്ഞിരുന്ന
വാക്കുകൾ
കാണാതെയാവുന്നു
ഒരു തുരങ്കം
അതിൽ
കയറിയിറങ്ങുമ്പോൾ
നാമൊരു
ടൈം ട്രാവലിൽ
സ്നേഹം
വീണ്ടും വരുന്നു
നമുക്കുള്ളിൽ നിറയുന്നു
നാം വീണ്ടും കാണുന്നു
സ്‌നേഹം
വരുന്നു
പോകുന്നു
തുരങ്കങ്ങൾ
നീ കാണുന്നില്ല
ഇപ്പുറം ഞാൻ നിൽക്കുന്നു
കാത്തിരിക്കാതെ
തരമില്ലല്ലോ
സ്നേഹം
വരുന്നു
പോകുന്നു
സ്നേഹിച്ചവർ
പറഞ്ഞു മറന്ന
വാക്കുകൾ
പൂക്കളാകുന്നു
സ്‌നേഹം
വരുന്നു
അത് പോകുന്നതേയില്ല
വിളർത്ത പർപ്പിൾ
നിറത്തിൽ
ഇവിടെമാകെ
ചെറി പൂക്കളാണ്
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
എല്ലാവരുടെയും ഉള്ളിൽ ഉണ്ടെന്നു കരുതപ്പെടുന്ന നന്മയുടെ ആ വശം പുറത്തു കാണിക്കുവാൻ മനുഷ്യരെല്ലാം ഭയക്കുന്ന കാലത്താണോ നാം?
എല്ലാവരും അല്ലെങ്കിലും ആരെങ്കിലുമൊക്കെ അങ്ങനെ ആകുമെന്ന് എനിക്ക് തോന്നുന്നു. ഇനി ആരുമില്ലെങ്കിലും ഈ ഞാൻ അങ്ങനെയാണ്. ഉള്ളിൽ ഉള്ള എമ്പതിയെ സ്വയം വേണ്ടെന്ന് വെച്ച്, മനുഷ്യരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നില്കുന്നവരൊക്കെ അങ്ങനെ ആകാതെ തരമില്ല.
ഒരു നിമിഷത്തിന്റെ ഓർമ്മയാൽ നമ്മളെ ഉലച്ചു കളയുന്ന ചില മനുഷ്യരില്ലേ?. അങ്ങനെ ഇരിക്കുമ്പോൾ പെട്ടന്ന് അവരെ ഓർക്കും, നിമിഷങ്ങൾ കൊണ്ട് ഉള്ളു പറിയുന്നൊരു വേദന ഉള്ളിൽ വന്നു പൊതിയും. ഒരു ദിവസത്തിൽ എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം. തുണി മടക്കുമ്പോൾ, ഷവറിനടിയിൽ നിൽക്കുമ്പോൾ, അങ്ങനെ എപ്പോൽ വേണമെങ്കിലും. അങ്ങനെ ഒരാളെ പറ്റി പണ്ടൊരിക്കൽ ഇവിടെ എഴുതിയിട്ടിരുന്നു. വീട് പോലെ തോന്നിയിരുന്ന ഒരാൾ; പെട്ടെന്നിറങ്ങി പോയി. ഇത്തവണ ഒന്ന് കൂടി കൂട്ടി ചേർക്കുവാൻ നോക്കി, പക്ഷെ സാധിച്ചില്ല. അല്ലെങ്കിൽ നിന്ന് തന്നില്ല - വേണ്ടെന്നു വെച്ച് പോയവർ.
ഡിയർ ഫ്രണ്ട് കണ്ടു കഴിഞ്ഞപ്പോൾ ഒരു തരം തരിപ്പായിരുന്നു മനസ് നിറയെ. പറയാതെ ഇറങ്ങി പോയ ആരെങ്കിലും ഉള്ളവർക്കൊക്കെ ആ തരിപ്പ് ഉണ്ടായിരുന്നിരിക്കണം.
ആർക്കും തെളിച്ചമുള്ള ആ വശത്തെ കാണിച്ചു കൊടുക്കാതെ നടക്കുന്ന മനുഷ്യരെ വീണ്ടും ഓർക്കുന്നു. വളരെയേറെ ശ്രമകരമാണ് അവർക്കത്. തമ്മിൽ പിടികൊടുക്കാതെ, മറു വശത്തുള്ളയാളിൽ നിന്ന് എപ്പോഴും ഒരു ആക്രമണം പ്രതീക്ഷിച്ചു കൊണ്ട് ആരെയോ ഒക്കെ പേടിച്ചങ്ങനെ ജീവിച്ചു പോകുന്നു.
ഉള്ളിലെ മൃദുലത കുറഞ്ഞു വരുന്നു എന്ന് തോന്നാറുണ്ട് ഇപ്പോൾ. എങ്കിലും ഇത് പോലെ ചില സിനിമകൾ കാണുമ്പോൾ വീണ്ടും കരയുവാൻ പറ്റുന്നുണ്ട്. അത് നല്ല ലക്ഷണവുമാണ്. കവിത ഇല്ലെങ്കിലും വായന ഇല്ലെങ്കിലും എനിക്ക് ജീവിക്കാം. പക്ഷെ സിനിമയും പാട്ടുകളും ഇല്ലെങ്കിൽ എന്നേ മരിച്ചു പോയേനെ.
ഇന്നിപ്പോൾ _filmoholic_ എന്നൊരു insta പേജിൽ ആയിരുന്നു. കണ്ണ് നിറഞ്ഞങ്ങനെ കണ്ടും കെട്ടും നേരം പോയത് അറിഞ്ഞില്ല. ( അതിന്റെ അഡ്മിൻ വേറെ ഏതോ ലോകത്തിൽ നിന്നുള്ള ആളാണെന്നു ഞാൻ സംശയിക്കുന്നു.) കർമ്മ ഈസ് എ ബുൾഷിറ്റ് എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചായി അപ്പോഴാണ് ഈ പേജിൽ കഥാവശേഷനിലെ ആ ഭാഗം വായിച്ചത്.
“ഒറ്റയ്ക്കായാൽ മനുഷ്യരൊക്കെ നിസ്സഹായരാ…അത് കൊണ്ട് തന്നെ പറ്റുമ്പോഴൊക്കെ നമ്മൾ ആരെയെങ്കിലും സഹായിക്കണം. സഹായിക്കാൻ ആയില്ലെങ്കിലും ഉപദ്രവിക്കാണ്ടിരിക്കണം”
എന്തൊക്കെയോ പറയാൻ വന്നു. വേറെ എന്തൊക്കെയോ പറഞ്ഞു വെച്ചു.
Hope you are doing okay :)
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
മുറിയുടെ ഒഴിഞ്ഞ കോണുകൾ, ആലീസിന്റെ അത്ഭുത ലോകത്തേക്കുള്ള വാതിലുകൾ പോലെ.
അവിടങ്ങളിലെന്നെ ഞാൻ ഇടയ്ക്കിടെ ഉപേക്ഷിച്ചു പോകുന്നു.
തിരികെ വന്ന് നോക്കുമ്പോൾ ലോകത്തിലെ ഏറ്റം മനഃസമാധാനമുള്ളൊരാളെ അവിടെ കാണുന്നു. വീട്ടിലെ സ്വന്തം മുറിയുടെ കോണിൽ തുടങ്ങി, പോകുന്നിടത്തെല്ലാം മുടങ്ങാതങ്ങനെയൊരിടം എന്നെ കാത്തിരിക്കുന്നുണ്ട് .
ലോകത്തിൽ നിന്ന് ഓടിപ്പോകാൻ ഉള്ളിലൊരാൾ ആജ്ഞാപിക്കുമ്പോൾ എന്നെ ഒതുക്കി മടക്കിയാ മൂലയിൽ വെയ്ക്കുന്നു.
ഒഴിച്ച് കൂടാനാവാത്ത ബഹളങ്ങളിലേക്ക് നടന്ന് കയറുന്നു.
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ആഴമുള്ള കയങ്ങളിലൊന്നിൽ
ദുഃഖഭാരത്താൽ
കെട്ടി താഴ്ത്തപ്പെട്ട നിലയിൽ
നിങ്ങളുടെ ഹൃദയം
പൂണ്ട് കിടക്കുന്നു
പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നു
പുതുമയുള്ള കാഴ്ച്ചകൾ കാണുന്നു
നിങ്ങളൊന്നും കാണുന്നില്ല
ഒന്നിനും നിങ്ങളെ
സന്തോഷിപ്പിക്കുവാനാകുന്നില്ല
കുഞ്ഞുങ്ങളുടെ
നിർമ്മമായ ചിരികൾ
ഇരുളു നിറഞ്ഞ കയങ്ങളിൽ
രക്ഷയ്ക്കെത്തുന്നില്ല
പുഞ്ചിരി തന്ന് കടന്ന് പോകുന്ന
മനുഷ്യരിൽ നിന്ന്
ഒരദ്‌ഭുതവും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല
മുള്ളുകളിൽ ഉരഞ്ഞു നീറിയ
ഹൃദയം
നിസ്സഹായതയോടെ നിങ്ങളെ
തന്നെ ഉറ്റു നോക്കുന്നു
•••
സാധാരണ മനുഷ്യൻ
നിന്ന് പോകുവാൻ എന്ന മട്ടിലെങ്കിലും
വേദനകളോട്
നിരന്തരം
കലഹിക്കുന്നു
അവൾക്ക്/അവന് അർഹതപെട്ടതെല്ലാം
ജീവിതത്തോട്
ചോദിച്ചു വാങ്ങുന്നു
ആത്മാർത്ഥ അതിര് കടക്കുമ്പോൾ
സ്വയം ശാസിച്ചു നിലയ്ക്ക് നിര്ത്തുന്നു.
എനിക്ക് തോന്നുന്നു
ഞാനൊരു സാധാരണ മനുഷ്യനല്ലെന്ന്.
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ആരുടെയോ കൈപ്പത്തിയ്ക്കുള്ളിലിരുന്ന്
ഞെരിഞ്ഞമരുന്ന
നിങ്ങളുടെ ഹൃദയം
വേദനയിൽ
ഒരു ദിവസം തീർന്നു പോകുന്നു
വേദനയിൽ
നിങ്ങൾ ഉറങ്ങാൻ കിടക്കുന്നു
പേടിപ്പെടുത്തുന്ന സ്വപ്നം
നിങ്ങളെ ഉണർത്തുന്ന പോലെ
തണുപ്പിൽ പുതപ്പില്ലായ്മ
നിങ്ങളെ ഉണർത്തുന്ന പോലെ
വേദന ഉറക്കത്തിൽ നിന്ന് നിങ്ങളെ
വിളിച്ചുണർത്തുന്നു
നിങ്ങൾക്ക് മനസിലാവുന്നുണ്ടോ ?
വേദന കൊണ്ട്
നിങ്ങൾ ഉണർന്നു പോകുന്നു
മനസിന്റെ വേദന
നിങ്ങളുടെ ശരീരത്തോട്
എന്താണ് ചെയ്യുന്നത്
ഓരോ അണുവിലേക്കും
സൂചി കയറ്റുന്ന പോലെ?
നെഞ്ചിന്റെ ഒത്ത നടുക്കേക്ക്
പ്രാണനാകെ
വലിഞ്ഞു മുറുകുന്ന പോലെ ?
ഒരാളോടും നിങ്ങൾ പറയുവാൻ തുനിയുന്നില്ല
അവർക്കോ നിങ്ങൾക്കോ
അതൊരുപകാരവും ചെയ്യുന്നില്ല
അല്ലെങ്കിൽ
അതിനെ പറ്റി മിണ്ടുവാൻ പോലും
നിങ്ങൾക്കിപ്പോൾആവതില്ല
നിങ്ങൾക്കൊരു വേദന മാപിനി ആവശ്യമുണ്ട്
ഇനി എത്രത്തോളും ശരീരമതിനെ
താങ്ങിയേക്കും എന്നറിയേണ്ടതുണ്ട്
കണ്ണിൽ നോക്കി വേദനകളെ
തരം തിരക്കുന്ന ഒരാളുണ്ടായിരുന്നെങ്കിലെന്ന്
നിങ്ങളിപ്പോൾ അതിയായി ആഗ്രഹിക്കുന്നു
വേദന
വേദന
വേദന
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
തലയിൽ തോർത്തു വരിഞ്ഞു കെട്ടി
കൈയ്യിൽ ടോർച്ചും പിടിച്ചൊരു രാത്രി
തെക്കോട്ട്
നടന്ന് പോകുന്നു
വെയിലാറിയാൽ മാത്രം
കണ്ണ് തുറക്കുന്ന
ചില പൂക്കളപ്പോൾ
പിന്നാലെ പോകുന്നു
കടത്ത് കടവിൽ
കാത്തു നിന്ന
മകരത്തിലെ തണുപ്പിന്റെ കവിളിൽ
നിലാവ് ചൂഴ്ന്ന നുണക്കുഴി
തോർത്തഴിച്ച്
ടോർച്ച് തറയിൽ കുത്തനെ നിർത്തി
ചരൽ മണലിലവർ
അമർന്നിരുന്നു
ഉറങ്ങി തൂങ്ങി നിന്ന
മുളക്കൂട്ടമൊന്നമർത്തി മൂളി
കാറ്റഴിച്ചു വിട്ട വെള്ളിമൂങ്ങകൾ
പരവശരായി പറന്ന് തുടങ്ങി
ആകാശത്തു നിന്ന് പുറപ്പെട്ടൊരു
വെളിച്ച തുണ്ട് മാത്രം
ആറിന്റെ ഒത്ത നടുക്ക്
കാൽ കവച്ചിരുന്നു
രാത്രിയുടെ
ചെറുവിരലിൽ
തണുപ്പപ്പോളൊന്നമർത്തി
തൊട്ടു
പുറകെ നടന്ന
പൂക്കളനങ്ങിയില്ല
മുളംകാട് വീണ്ടുമുണർന്നതായി
നടിച്ചില്ല
അക്കരയിൽ നിന്ന്
ആഞ്ഞു വീശിയ
നന്ത്യാർവട്ട കാറ്റ് മാത്രം
നാണം കൊണ്ട് ചൂളി പോയി
അവരുമ്മ വെച്ചിടം
കോടയിൽ മുങ്ങി
നിലാവ് പതിയെ തോർന്നു
കിഴക്കാരോ
വെളിച്ച തോരണം
കെട്ടി തുടങ്ങി
വീണ്ടും കാണാമെന്ന
മൗനത്തെ തൊട്ട്
പതിയെയവർ
തിരികെ നടന്നു
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
-
ആധിയുടെ മരുന്ന് കഴിച്ചു തുടങ്ങാൻ പറഞ്ഞ ദിവസം പുറത്ത് ഉശിരൻ മഞ്ഞു പെയ്യുന്നുണ്ടായിരുന്നു മുൻപുള്ള ജീവിതത്തിൽ അതിര് വിടുന്ന ആധികൾ അപരിചതര...
-
ആഴമുള്ള കയങ്ങളിലൊന്നിൽ ദുഃഖഭാരത്താൽ കെട്ടി താഴ്ത്തപ്പെട്ട നിലയിൽ നിങ്ങളുടെ ഹൃദയം പൂണ്ട് കിടക്കുന്നു പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നു പു...
-
ഒരപരിചിതന്റെ നെഞ്ചിലമർന്നു കിടക്കുന്നു പരിചിതമല്ലാത്തൊരു ഹിന്ദി പാട്ട് അയാൾ മൂളുന്നുണ്ട് ഒരു തരത്തിലും പിടി തരാത്തൊരു ഭാഷയാണ് ഹിന്ദി അതിന്റെ...
-
സ്നേഹം വരുന്നു പോവുന്നു സ്‌നേഹിക്കുമ്പോൾ പറഞ്ഞിരുന്ന വാക്കുകൾ കാണാതെയാവുന്നു ഒരു തുരങ്കം അതിൽ കയറിയിറങ്ങുമ്പോൾ നാമൊരു ടൈം ട്രാവലി...
-
ആരുടെയോ കൈപ്പത്തിയ്ക്കുള്ളിലിരുന്ന് ഞെരിഞ്ഞമരുന്ന നിങ്ങളുടെ ഹൃദയം വേദനയിൽ ഒരു ദിവസം തീർന്നു പോകുന്നു വേദനയിൽ നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന...
-
എല്ലാവരുടെയും ഉള്ളിൽ ഉണ്ടെന്നു കരുതപ്പെടുന്ന നന്മയുടെ ആ വശം പുറത്തു കാണിക്കുവാൻ മനുഷ്യരെല്ലാം ഭയക്കുന്ന കാലത്താണോ നാം? എല്ലാവരും അല്ലെങ്ക...
-
തലയിൽ തോർത്തു വരിഞ്ഞു കെട്ടി കൈയ്യിൽ ടോർച്ചും പിടിച്ചൊരു രാത്രി തെക്കോട്ട് നടന്ന് പോകുന്നു വെയിലാറിയാൽ മാത്രം കണ്ണ് തുറക്കുന്ന ചില പൂക...
-
അച്ചൻകോവിലങ്ങനെ കലങ്ങി പരന്ന് ഒഴുകി കൊണ്ടേയിരുന്നു. വശങ്ങൾ താളത്തിൽ ഇളക്കി കടത്തുകാരൻ എന്നത്തേയും പോലെ നിർവികാരമായി തുഴയനക്കി കൊണ്ടും. പരിച...
-
മുറിയുടെ ഒഴിഞ്ഞ കോണുകൾ, ആലീസിന്റെ അത്ഭുത ലോകത്തേക്കുള്ള വാതിലുകൾ പോലെ. അവിടങ്ങളിലെന്നെ ഞാൻ ഇടയ്ക്കിടെ ഉപേക്ഷിച്ചു പോകുന്നു. തിരികെ വന്ന് ന...
-
ആരുമില്ലെങ്കിലെ ന്താരുമില്ലെങ്കിലെ ന്താമോദമാനന്ദ - മുൻമാദമേ